Wednesday, 16 October 2013

ശ്രീ നാരായണ ഗുരു


സത്യധര്‍മ്മാദികള്‍ ചാലിച്ച വേദങ്ങള്‍
വാഗ്ജാലമായി കനിഞ്ഞരുളീടിന
സുന്ദരകാവ്യസമാഹാരമേകിയ
സദ്ഗുരുശ്രേഷ്ഠ തേ നമോ നമ:

സന്ധ്യ തന്‍ സിന്ദൂര വര്‍ണങ്ങള്‍ തൂകിടും
പാവന സുന്ദര രാഗമെല്ലാം
കാവ്യത്തിന്‍ചെപ്പില്‍ പകര്‍ന്നരുളീടുന്നി-
തറിവായും കരുവായുമാനന്ദമായും.

പഞ്ചേന്ദ്രിയങ്ങള്‍തന്നാശകള്‍ പൂക്കുന്ന
ഭൌതിക മോഹത്തിന്നാവരണത്താല്‍
മതിമറന്നീടുന്നു മാനവനിന്നിതാ
മത്തരായ് മാറാതെ രക്ഷിക്കേണേ.

സദ്ഗുരുവിന്‍റെ ധര്‍മ്മോക്തികള്‍ കേട്ടിന്നു
ധന്യരായ് മാറട്ടെ മാനവ വൃന്ദം
കമ്രഫലോക്തികള്‍ കൊണ്ടി ജഗത്തെല്ലാം
സദ്ഗുണ സമ്പന്നമായിടട്ടെ.

പുതുലോകം തീര്‍ക്കുന്ന പൂതമാം മന്ത്രങ്ങ-
ളുരുവിട്ടു വാഴുന്ന ലോകമേകാന്‍
പുതു യൌവനങ്ങള്‍ക്ക് സാധ്യമായീടട്ടെ
സദ്ഗുരുവരുളുന്ന കരുണയാലെ.

No comments:

Post a Comment