Tuesday, 15 October 2013

സാക്ഷി



മൃതിപ്പെട്ട നിമിഷങ്ങളേ
നിങ്ങളാണ് സാക്ഷി.

കര്‍മത്തിന്‍റെയും കര്‍മവ്യഥയുടെയും
സാക്ഷിയിനി നിങ്ങള്‍ മാത്രം.

മാങ്കൊമ്പില്‍ പൂവുകള്‍
പ്രതീക്ഷയുണര്‍ത്തി;

കൊടുംകാറ്റിലാടിയുലഞ്ഞ്
കൊമ്പുകള്‍ മാത്രം ബാക്കിയായ്‌.
ശരീരങ്ങള്‍ ചാകാതെയും
വേനലിലുരുകാതെയും
ജീര്‍ണതയെ പ്രാപിച്ചു.
പാവന കാമനകള്‍
വഴിവിട്ട ചോദ്യത്തിനുത്തരമില്ലാതെ
ചിറകൊടിഞ്ഞു വീണു.

രാപ്പൂവുകളപ്പോഴും
പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

ഒരുപൂപ് പുഞ്ചിരി
നേര്‍മയുടേതുമാത്രമായ
പുതു പുഞ്ചിരി
അന്യഗ്രഹങ്ങളിലേക്ക്
ചേക്കേറാന്‍ വെമ്പി നിന്നു.

No comments:

Post a Comment