Friday, 8 August 2014

ദുര


ദുരയുടെ കൊടുങ്കാറ്റില്‍
ആടിയുലഞ്ഞ കെട്ടുവള്ളങ്ങള്‍
ജീവന്റെയാവസാന നാളം
കെടാതിരിക്കാന്‍
ഏകാന്തതയുടെ ഹൃദയതാളത്തില്‍
അഭയം പ്രാപിച്ചു.
അവിടെ സ്വപ്നങ്ങളില്ലാതെ
ചിന്തയില്ലാതെ
ഒന്നിനെയും ധ്യാനിക്കാതെ
ഏറെ നേരം .
എന്തൊക്കെയോ തകര്‍ന്നുടയുന്നു.
അകത്തോ പുറത്തോ
വിള്ളലുകള്‍ വീണത്?
ചേര്‍ത്തുവച്ചൊട്ടിക്കാനുള്ള പശ
ഒരു ശാസ്ത്രവും കണ്ടെത്തിയില്ല.
എല്ലാം എവിടെയോ
കെട്ടടങ്ങുംപോള്‍
ഒരുപിടി ചാരം മാത്രം
ആകാശത്ത്
അപ്പൂപ്പന്‍താടിയോടൊപ്പം.
തലമുറകള്‍ പിന്നിട്ടു
ഏവരെയും കൊതിപ്പിച്ച്
പിടിതരാതെ പറന്ന്
മരണവും ജനനവും
പലവുരുകണ്ടെങ്കിലും
ശുദ്ധതചൂടിയ വെള്ളത്താടി
മുത്തശിക്കഥകളില്‍
നിറഞ്ഞിരുന്നെങ്കിലും
കഥകേള്‍ക്കാന്‍
ബാല്യങ്ങളില്ലാതെ
ബാല്യത്തില്‍ കൌമാരവും
കൌമാരത്തില്‍ യൌവനവും
യൌവനത്തില്‍ അകാലനരയും
ചായം തേച്ചുകറുപ്പിച്ചതുമൂലം
മുത്തശിയും മുത്തശി-
ക്കഥകളുമില്ലാതെ
ആടയ്ക്കുചേരും
ലിപ്സ്ടിക്കും ക്യൂട്ടക്സും
ദുരയുടെ അലങ്കാരങ്ങളായി
മെല്ലെ അപ്പൂപ്പന്‍താടിയോടൊപ്പം
ഉള്‍ക്കനമില്ലാതെ പാറിനടന്നു

No comments:

Post a Comment