Friday, 8 August 2014

പ്രണയം



 ആലസ്യത്തിന്റെ മിഴിക്കോണില്‍
പ്രണയം ആര്‍ത്തിരമ്പി.
കടിഞ്ഞൂല്‍മണാളനെകൂറോടെനോക്കി.
അവനോടൊപ്പം ചേര്‍ന്ന് നടന്നു.
കാലപ്പഴക്കത്തില്‍ പ്രണയം
നിഴലായി മാറി.

നിലാവെട്ടത്തില്‍ രാഗം പൂത്തുലഞ്ഞു....
കടിഞ്ഞൂല്‍ക്കുഞ്ഞിന് ജന്‍മമേകി.

പ്രണയം മെല്ലെ മറയുന്നുവോ?
മണാളന്റെ കണ്ണുകളില്‍ അഗ്നിയോ?
തേന്‍ നുകരാന്‍ വണ്ട്കള്‍ കൂടുന്നുവോ?
രാഗമേതോ വഴുക്കില്‍പ്പെട്ടുവോ?
കടന്നുപോയ കിനാക്കള്‍
പുനര്‍ജനി തേടുന്നുവോ?

മണാളന്‍ നിന്നു കത്തി.
അവന്‍ സ്വയം ചാരമായി .

ചാരത്തെ നോക്കി പുഞ്ചിരിച്ച്
മറ്റൊരുവന്‍ പൂവിനെ സ്വന്തമാകി.
അവനും പ്രേമം കൊണ്ട് ജ്വലിച്ചു.

കാലം കറങ്ങുകയാണ്.
വണ്ടുകള്‍ക്കൊടുക്കമില്ല.
രണ്ടാമനും നിന്നു കത്തി.
സ്വയം വെള്ളമൊഴിച്ചു തണുപ്പിച്ചു.

ഇടയ്ക്കിടെ കണ്ടും കണ്ണടച്ചും
തള്ളിനീക്കുന്നു പ്രണയം.

No comments:

Post a Comment