Saturday, 16 November 2013

ലോകൈക ജീവി

മുറ്റത്തെ മുള്‍വേലിപ്പടര്‍പ്പിന്നരികെ
അത്തിപ്പഴം ചിതറിവീണു.
സന്ധ്യ മയങ്ങി വാവലുകള്‍
പറന്നെത്തി തീറ്റതുടങ്ങി.

നേരം പുലര്‍ന്നപ്പോള്‍ചെറുകിളികള്‍
ചിലച്ചും കൊണ്ടെത്തി
ചില്ലകളില്‍ മാറി മാറിപ്പറന്നിരുന്നു.
ആ ശരത്കാലം അവയ്ക്കുവേണ്ടി
പഴങ്ങള്‍ നീട്ടി.
അറിയാത്ത പറവയ്ക്ക്
വഴിതെളിക്കാനും ചെറുകിളി
മുന്നില്‍ത്തന്നെ.

കിളികള്‍ പാടിയുംനൃത്തം വച്ചും
സന്തോഷം പങ്കിട്ടു.

കാണേണ്ടതെല്ലാം ചിറകുവിടര്‍ത്തി
പറന്ന് കണ്ടു.
കേള്‍ക്കേണ്ടത് കേട്ടു.
തിണേണ്ടത് തിന്നു.
തിണേണ്ടത് മാത്രം .
വയര്‍നിറയ്ക്കാന്‍ മാത്രം

കിളികളുടെ ഒന്നാം പാഠത്തില്‍
കുഞ്ഞിക്കിളി ചുണ്ടു കൊണ്ടും
നഖം കൊണ്ടും എഴുതിക്കളിച്ചു.

കൂട്ടിനുള്ളില്‍ ചടഞ്ഞിരുന്നു
ലോകം കാണുന്ന ഏക ജീവി---മനുഷ്യന്‍
മരണവിളി കേട്ടാല്‍തിരിഞ്ഞു നോക്കാത്ത
ലോകൈക ജീവി---മനുഷ്യന്‍
വയര്‍ നിറഞ്ഞാലും തിന്നുന്ന
ലോകൈക ജീവി---മനുഷ്യന്‍
വിരല്‍ത്തുമ്പ്കൊണ്ട്തൊണ്ടയില്‍
തിരുകിക്കയറ്റി ച്ഛറ്ദിച്ചുപിന്നെയും തിന്നുന്ന
ലോകൈക ജീവി---മനുഷ്യന്‍

മൊബൈല്‍ ഫോണ്‍

മുപ്പാരുമന്നൊരു പൂതപ്പാട്ടിന്‍റെയീണംമുഴങ്ങി
കുഞ്ഞുമോനമ്മതന്നങ്കത്തില്‍നിന്നും
പൂതത്തെത്തേടിപ്പുറപ്പെട്ടു.
പുതമവന്പുതിയ മൊബൈല്‍ ഫോണ്‍സമ്മാനിച്ചു.

കുഞ്ഞുമോന്‍മതിമറന്നു
അച്ഛനുമമ്മയുംകുഞ്ഞേടത്തിയുമി-
ന്നോര്‍മ്മയില്‍പ്പോലുമില്ല.
മൊബൈല്‍ഫോണിന്‍റെ മായികലോകം
അവനെ പുതത്തില്‍ ചേര്‍ത്തു നിര്‍ത്തി

കണ്ണുകുത്തിപ്പൊട്ടിച്ചെറിഞ്ഞുകൊടുത്ത്പകരം
മകനെത്തരാന്‍ കെഞ്ചിയ അമ്മയെക്കന്ടു
പൂതം നെഞ്ച് പൊട്ടിക്കരഞ്ഞു.
കുഞ്ഞുമോനെ പോകാനനുവദിച്ചു.

താന്‍ വരില്ലെന്ന് കുഞ്ഞുമോനാണയിട്ട്ചൊല്ലി.
മൊബൈല്‍ഫോണിലും വലിയതല്ലെന്‍റെയമ്മ
മൊബൈല്‍ഫോണിലും വലിയതല്ലെന്‍റെയച്ഛന്‍.
പുതമാണിന്നെന്‍റെ ജീവന്‍
മൊബൈല്‍ഫോണ്‍ തന്നൊരു
പുതമാണിന്നെന്‍റെ ജീവന്‍

പൂതം പാര്‍ത്ത ഗുഹയില്‍ കടന്നവന്‍
പാതാള മാര്‍ഗത്തിലൊളിച്ചിരുന്നു.

Sunday, 10 November 2013

പ്രണയം

ആലസ്യത്തിന്‍റെ മിഴിക്കോണില്‍
പ്രണയംആര്‍ത്തിരമ്പി.
കടിഞ്ഞൂല്‍ മണാളനെ കൂറോടെ നോക്കി.
അവനൊപ്പം ചേര്‍ന്ന്  നടന്നു.

കാലപ്പഴക്കത്തില്‍ പ്രണയം
നിഴലായി.
നിലാവെട്ടത്തില്‍ രാഗം പൂത്തുലഞ്ഞു.
കടിഞ്ഞൂല്‍കുഞ്ഞിനുജന്മ മേകി.

പ്രണയം മെല്ലെ മായുന്നുവോ?

തേന് നുകരാന്‍ കൊതിച്ചു
വണ്ടുകള്‍ കൂടുന്നുവോ?

മണാളന്ടെ കണ്ണുകളില്‍ അഗ്നിയോ?

രാഗം തെന്നിമാറുന്നുവോ?
കടന്നുപോയ കിനാക്കള്‍
പുനര്‍ജനിതേടുന്നുവോ?

മണാളന്‍ നിന്നുകത്തി
അവന്‍ സ്വയം ചാരമായി.

ചാരത്തെനോക്കി പുഞ്ചിരിച്ച്
മറ്റൊരുവന്‍ പൂവിനെ സ്വന്തമാക്കി.
അവനും പ്രേമം കൊണ്ടു ജ്വലിച്ചു.

കാലംകറങ്ങുകയാണ്.
വണ്ടുകള്‍ക്കൊടുക്കമില്ല.

രണ്ടാമനും നിന്നു കത്തി.
സ്വയം വെള്ളമൊഴിച്ചുതണുപ്പിച്ചു.

ഇടയ്ക്കിടെ കണ്ടും കണ്ണടച്ചും
തള്ളി നീക്കുന്നു പ്രണയം.

മാനം

മിന്നുന്ന പ്രഭാതം
മാലോകര്‍ മുടിചൂടാമന്നനെ
മടികൂടാതെ വാഴ്ത്തി,
വാഴ്കവാഴ്ക ശ്രീമാന്‍
വാഴ്ക വാഴ്ക.
മടികൂടാതെ വാഴ്ത്തിപ്പാടിയ
പെണ്ണിന്‍റെ മടിയിലവന്‍
ഇടം കണ്ണിട്ട് നോക്കി.
 മാടിയൊതുക്കിയ മുടിയിഴകളില്‍
ചന്തം തിരഞ്ഞു.

ചന്തം  പൊട്ടിയൊഴുകുന്ന-
തെവിടെനിന്നെന്നുതെരഞ്ഞു.
പെണ്ണ്‍ ഒരുകളിപ്പാവയോ?
ജീവനുള്ള
കോലമോ
പെണ്ണ്ഒരു ദേവിയെന്ന്
ഉച്ചത്തിലാര്‍ത്തിരമ്പിയ ശേഷം
അവന്‍ മടിക്കുത്തില്‍ പിടിമുറുക്കി.

പെണ്ണിന്‍റെമാനവും ജീവനും
കുത്തൊഴുക്കില്‍പ്പെട്ട്
പാതാളത്തിലേയ്ക്കാന്ടുപോയി.