Saturday, 16 November 2013

ലോകൈക ജീവി

മുറ്റത്തെ മുള്‍വേലിപ്പടര്‍പ്പിന്നരികെ
അത്തിപ്പഴം ചിതറിവീണു.
സന്ധ്യ മയങ്ങി വാവലുകള്‍
പറന്നെത്തി തീറ്റതുടങ്ങി.

നേരം പുലര്‍ന്നപ്പോള്‍ചെറുകിളികള്‍
ചിലച്ചും കൊണ്ടെത്തി
ചില്ലകളില്‍ മാറി മാറിപ്പറന്നിരുന്നു.
ആ ശരത്കാലം അവയ്ക്കുവേണ്ടി
പഴങ്ങള്‍ നീട്ടി.
അറിയാത്ത പറവയ്ക്ക്
വഴിതെളിക്കാനും ചെറുകിളി
മുന്നില്‍ത്തന്നെ.

കിളികള്‍ പാടിയുംനൃത്തം വച്ചും
സന്തോഷം പങ്കിട്ടു.

കാണേണ്ടതെല്ലാം ചിറകുവിടര്‍ത്തി
പറന്ന് കണ്ടു.
കേള്‍ക്കേണ്ടത് കേട്ടു.
തിണേണ്ടത് തിന്നു.
തിണേണ്ടത് മാത്രം .
വയര്‍നിറയ്ക്കാന്‍ മാത്രം

കിളികളുടെ ഒന്നാം പാഠത്തില്‍
കുഞ്ഞിക്കിളി ചുണ്ടു കൊണ്ടും
നഖം കൊണ്ടും എഴുതിക്കളിച്ചു.

കൂട്ടിനുള്ളില്‍ ചടഞ്ഞിരുന്നു
ലോകം കാണുന്ന ഏക ജീവി---മനുഷ്യന്‍
മരണവിളി കേട്ടാല്‍തിരിഞ്ഞു നോക്കാത്ത
ലോകൈക ജീവി---മനുഷ്യന്‍
വയര്‍ നിറഞ്ഞാലും തിന്നുന്ന
ലോകൈക ജീവി---മനുഷ്യന്‍
വിരല്‍ത്തുമ്പ്കൊണ്ട്തൊണ്ടയില്‍
തിരുകിക്കയറ്റി ച്ഛറ്ദിച്ചുപിന്നെയും തിന്നുന്ന
ലോകൈക ജീവി---മനുഷ്യന്‍

No comments:

Post a Comment