Sunday, 10 November 2013

മാനം

മിന്നുന്ന പ്രഭാതം
മാലോകര്‍ മുടിചൂടാമന്നനെ
മടികൂടാതെ വാഴ്ത്തി,
വാഴ്കവാഴ്ക ശ്രീമാന്‍
വാഴ്ക വാഴ്ക.
മടികൂടാതെ വാഴ്ത്തിപ്പാടിയ
പെണ്ണിന്‍റെ മടിയിലവന്‍
ഇടം കണ്ണിട്ട് നോക്കി.
 മാടിയൊതുക്കിയ മുടിയിഴകളില്‍
ചന്തം തിരഞ്ഞു.

ചന്തം  പൊട്ടിയൊഴുകുന്ന-
തെവിടെനിന്നെന്നുതെരഞ്ഞു.
പെണ്ണ്‍ ഒരുകളിപ്പാവയോ?
ജീവനുള്ള
കോലമോ
പെണ്ണ്ഒരു ദേവിയെന്ന്
ഉച്ചത്തിലാര്‍ത്തിരമ്പിയ ശേഷം
അവന്‍ മടിക്കുത്തില്‍ പിടിമുറുക്കി.

പെണ്ണിന്‍റെമാനവും ജീവനും
കുത്തൊഴുക്കില്‍പ്പെട്ട്
പാതാളത്തിലേയ്ക്കാന്ടുപോയി.

No comments:

Post a Comment