Friday, 8 August 2014

യാത്ര

ജീവിതമിന്ന് വഴിയോര-
ത്തവല്‍ വില്‍ക്കുകയാണ്.

എങ്ങോട്ടോ പായുന്ന യാത്രികര്‍
ആരൊക്കെയോ
വില്‍പനക്കാരിക്ക് നേരെ
കണയക്കുന്നുണ്ട്.

അവള്‍ അവല്‍പ്പൊതിനീട്ടി.
ആരും വാങ്ങിയില്ല....

അവല്‍പ്പൊതിതലയില്‍
ചുമന്നു നടക്കവേ
മഴയില്‍ക്കുതിര്‍ന്നു
ഭാരം വര്‍ധിച്ച്
തളര്‍ന്നിരിക്കാനിടംതേടി.

ചുറ്റിനും കമ്പിക്കാലുകള്‍ മാത്രം.

ജീവിതവഴി പിന്നെയും
നീണ്ടുനീണ്ടുപോകുന്നു.

വിശ്രാന്തിയില്ലാതെ
ഭാരിച്ച ചുമടുമായി
നിരര്‍ധകമായി
പാദങ്ങള്‍ മുന്നോട്ടുവച്ച്
വഴിയിലെവിടെയോ
വീണുടയാന്‍
പിന്നെയും നടകൊള്ളുന്നു.

No comments:

Post a Comment